2020, മാർച്ച് 31, ചൊവ്വാഴ്ച

ഗോതമ്പുശില്പം


                                        ഗോതമ്പുശില്പം 

                                                   കവിതക്കുറിപ്പ് 
 






സ്ത്രീമനോഭാവങ്ങളെ  ആഴത്തിൽ വിചിന്തനം ചെയ്യുന്നവയാണ് സ്ത്രിരചനകൾ അഥവാ  പെണ്ണെഴുത്തുകൾ. സ്ത്രീക്കുമാത്രമെ സ്ത്രീയെ അറിയു എന്ന ചിന്ത പെണ്ണെഴുത്തുകൾക്കു പിന്നിലുണ്ട്.ഇപ്രകാരംഏറ്റവുമധികം സ്ത്രീമനസിൻെറ  തുറന്നെഴുത്തുകൾക്കു  വേദിയാകുന്നത്  കവിതകളാണ് . സ്ത്രീ ഇടപെടുന്ന ഇടങ്ങളും അവരുടെ ബന്ധങ്ങളും   ഗാർഹികവും സാമൂഹികവുമായ പ്രതിസന്ധികളും  ആവിഷ്‌കരിക്കാൻ  കവിതയെ അവർ  പ്രയോജനപ്പെടുത്തുന്നു.      

      സ്ത്രീ ഇടപെടലുകളുടെ പ്രധാന ഭൂമികയായ  അടുക്കളയെ  പശ്‌ചാത്തലമാക്കി  കവിത ബാലകൃഷ്ണൻ എഴുതിയ കവിതയാണ്  ഗോതമ്പുശില്പം.


    അടുക്കളയിലെ സ്ത്രീയുടെ  ഉപകരണങ്ങളും ബന്ധങ്ങളും  ചിന്തകളുമെല്ലാം ഈ  കവിതയിൽ ഇടം നേടുന്നു . സ്ത്രീയുടെ സർഗ്ഗാത്മക  സൃഷ്‌ടിയുടെ  ഇടമെന്നനിലയിൽ അടുക്കളയ്ക്കു വലിയ പ്രാധാന്യമുണ്ട് . ഈ  ഇടത്തിൽനിന്നുകൊണ്ട് സ്ത്രീമനസ്സിൻെറ  രൂപപ്പെടുത്തലുകളെക്കൂടി കവിത വിചിന്തനം ചെയ്യുന്നു .  പുരുഷകേന്ദ്രികൃത വ്യവസ്ഥയിൽ ഞെരുങ്ങുമ്പോഴും  സ്ത്രിക്കൊപ്പമല്ല  പുരുഷനൊപ്പം ചരിക്കു
    ന്നതാണ് സ്ത്രീമനസ്സെന്ന   മനഃശാസ്ത്രത്തെ ഈ കവിത വിശദികരിക്കുന്നു. മകളുടെ സർഗ്ഗവാസനകളെയോ ചിന്തകളെയോ തിരിച്ചറിയുന്നില്ല എന്നുമാത്രമല്ല അവളുടെ അവകാശങ്ങളെക്കൂടി തട്ടിയെടുത്ത് മകന് നൽകുന്നതാണ് അമ്മ മനസ്സ്.   അമ്മയുടെ ഇച്ഛകളും ആഗ്രഹങ്ങളും മകനൊപ്പമാണെന്ന ഫ്രോയിഡിയൻ മനഃശാസ്ത്രത്തെ കവിത വിശദീകരിക്കുന്നു.  മകളുടെ സാന്നിധ്യം അധികപ്പറ്റായി മാത്രമേ അമ്മയ്ക്കു തോന്നുന്നുള്ളൂ.


      അടുക്കളയിൽ അമ്മക്കൊപ്പം സൃഷ്‌ടികർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന മകൾ ഗോതമ്പുപൊടി കുഴച്ച്  സിംഹത്തിൻെറ രൂപം നിർമ്മിക്കുന്നു. മകളുടെ സ്വപ്നങ്ങളിൽ നിർമ്മിക്കപ്പെടുന്നത് കാട്ടിലെ രാജാവായ സിംഹത്തിൻെറ ഉടലാണ്. അവളുടെ സ്വപ്നത്തെ തുടക്കത്തിൽ തന്നെ അമ്മ അറുത്തുകളയുന്നു. പെണ്ണിൻെറ പുരോഗതിക്കും ഉയർത്തെഴുന്നേൽപ്പിനും  തടസ്സമാകുന്നത് അവളുതന്നെയെന്നു  വിശദികരിക്കുന്നതാണ് തുടർവരികൾ.  മകളുണ്ടാക്കിയ സിംഹത്തലയും വാലും പിഴുതെടുത്ത് 
      അമ്മ അടുത്ത ചപ്പാത്തിയും പരത്തി. രാജരൂപത്തെ നിർമ്മിച്ച  മകളുടെ ഉന്നതസങ്കൽപ്പങ്ങളെ തുടക്കത്തിൽത്തന്നെ അമ്മ പിഴുതെറിഞ്ഞു. 
മകളുടെ ക്രിയാത്മക സൃഷ്‌ടിയെ നശിപ്പിച്ച അമ്മ  ഇനിയെ
ൻെറ  ചെറുക്കൻെറ മുഖമാവാം എന്നുപറഞ്ഞു  മകൾ  നിർമ്മിച്ച സിംഹത്തിൻെറ ഉടലിൽ പുതിയ രൂപത്തെ മെനയുന്നു. മകൾ നിർമ്മിച്ച സിംഹത്തലയ്ക്കു പകരം മകൻെറ മുഖത്തെ അമ്മ മനസ്സിൽ കരുതിവയ്ക്കുന്നു. മകളുടെ രാജ സ്വപ്നങ്ങൾക്കു മുകളിൽ  അമ്മ ചേർത്തുവയ്ക്കുന്നത് മകൻെറ മുഖമാണ്.   


ഇനിയെൻെറ ചെറുക്കൻെറ മുഖമാവാം  , എൻെറ  ചെറുക്കൻ എന്നുപറഞ്ഞ് അമ്മ അവനെ സ്വന്തമാക്കുന്നു. അമ്മ മനസ്സ് മകൾക്കൊപ്പമല്ല മകനൊപ്പമാണ്. സ്വന്തമാക്കലിൻെറ വൈകാരികതകൊണ്ട് അമ്മ മകൻെറമേൽ അധികാരമുറപ്പിക്കുന്നു. തൻെറ ആഗ്രഹങ്ങളെ കൂട്ടിച്ചെർത്ത് മകൻെറ രൂപത്തെ നിർമ്മിക്കുന്ന അമ്മ അവൻെറ മേൽ അവകാശം ഉറപ്പിക്കുന്നു.


     



 
  മകൻെറ  രൂപത്തെ ഗോതമ്പിൽ നിർമ്മിക്കുന്ന  അമ്മ അവനുവേണ്ടി ഇരട്ടിപ്പങ്കു  മാറ്റിവയ്ക്കുന്നു. രണ്ടു ഗോതമ്പുണ്ടകളധികം വേണം ,  അവനു  തല വലുതുവേണം  എന്നു ‌ ആഗ്രഹിക്കുന്നു . മകൻെറ കാര്യത്തിൽ  അമ്മ  അമിത ശ്രദ്ധാലുവാകുന്നു. മകളുടെ ധൈഷണിക സ്വപ്നങ്ങളെ പിഴുതുകളഞ്ഞ അമ്മ  മകൻെറ തല വലുതുവേണം എന്നാശിക്കുന്നു. അറിവു നേടുന്നതിൽനിന്നു പെണ്ണിനെ വിലക്കിയ സമൂഹം ആണിൻെറ  ബൗദ്ധിക വളർച്ചയ്ക്ക് അമിത പ്രാധാന്യം നൽകി. അവൻെറ ബൗദ്ധിക പുരോഗതി മാത്രമാണ് അമ്മയുടെ പ്രതീക്ഷകളിൽ നിറയുന്നത്. 

നാവിൽ ശൂലം തറച്ചവൻ .......           മകൻ നാവു ബന്ധിക്കപ്പെട്ടവനാണ് എന്നതാണ് അമ്മയുടെ ദുഃഖം.  

                                                                                                            

 എന്നാൽ  മകൾ നിർമ്മിക്കുന്ന ചപ്പാത്തിയുടെ  വലുപ്പത്തെ  ഓർത്തു 'അമ്മ ആശങ്കാകുലയാകുന്നു .അതു ചട്ടിവിട്ടു പുറത്തു പോകുന്നുവെന്ന പരാതിയാണ് അമ്മയ്ക്ക് . അവളുടെ അവകാശങ്ങളെപ്പറ്റി അമ്മ തീർത്തും ബോധവതിയല്ല.




അടുക്കളയിലെ ഗോതമ്പ് ശില്പിയുടെ  മനസ്സ് എന്നും മകനൊപ്പമാണ് . ആ ശില്പ്പി മുകളിൽ അനുഗ്രഹവും താഴെ വളർച്ചയുടെ വിശാല ചക്രവാളവുമൊരുക്കി  മകനുവേണ്ടി കാത്തു നിൽക്കുന്നു. മകൻെറ ഏതൊന്നിനും  അമ്മയുടെ  തുണയും സഹായവുമുണ്ട്.
                                                                                                                       
സ്ത്രീ മനസ്സിൻെറ ഉള്ളറകളെ സ്ത്രീ തുറന്നുകാട്ടുന്നതാണ് അവസാന വരികൾ. സ്ത്രീ മനസ്സിൻെറ വൈരുദ്ധ്യാത്മകതയിലേക്കു കവയിത്രി  വിരൽ ചൂണ്ടുന്നു.  അമ്മയ്ക്കു മകനോടുണ്ടായിരുന്ന താൽപ്പര്യം സ്വാർത്ഥമായിരുന്നു എന്നു വിളിച്ചുപറയുന്ന   മകൾ അമ്മയുടെ മനഃസാക്ഷിക്ക് മുമ്പിൽ രണ്ടു ചോദ്യങ്ങൾ തൊടുക്കുന്നു. 

  അമ്മ നിർമ്മിച്ച ചെറുക്കൻെറ  നാവ് പ്രേമത്തിൻെറ ശൂലം കയറ്റും മുമ്പുതന്നെ  പിഴുതെടുത്ത്  ചപ്പാത്തി ചുട്ടതെന്തിന് ? 
എന്നാൽ നാവിൽ ശൂലം തറക്കപ്പെട്ടവൻ എന്നായിരുന്നു അമ്മയുടെ പരാതി. മറ്റാർക്കും പ്രത്യേകിച്ച്  കാമുകിക്കു പോലും  വിട്ടുകൊടുക്കാതെ അമ്മ അവനെ സ്വന്തമാക്കി.     നാവു പിഴുതെടുത്ത് ചെറുപ്പത്തിൽത്തന്നെ അവനെ മറുവാക്കു പറയാത്ത അവസ്ഥയിലാക്കി.  

മകനെ സ്വാർത്ഥതയുടെ തടവിലാക്കിയ അമ്മ മകളുടെ അനന്തമായ സർഗ്ഗാത്മകതകളെയാകട്ടെ നശിപ്പിക്കുകയും ചെയ്തു. മകൾ നിർമ്മിച്ച ഗോതമ്പ് ശിൽപ്പത്തിൻെറ അനന്തമായ സർഗ്ഗാത്മതയെ അമ്മ  ഉള്ളികൂട്ടി കടിച്ചു തിന്നു. അതിനെതിരെ മകൾ രണ്ടാമത്തെ  ചോദ്യമുയർത്തുന്നു.  മകനുവേണ്ടി നിലകൊള്ളുന്നുവെന്നു കരുതുന്നുവെങ്കിലും  അമ്മയുടെ മനസ്സ് സ്വാർത്ഥമാണെന്നും  യഥാർത്ഥത്തിൽ അത്  മകളെ മാത്രമല്ല   മകനെയും ഒരുപോലെ തകർക്കുന്നതാണെന്നും മകളുടെ വാക്കുകൾ വ്യക്തമാക്കുന്നു.

സ്ത്രീമനസ്സിൻെറ ആന്തരിക വൈരുദ്ധ്യങ്ങളെ  ആവിഷ്കരി ക്കുകയാണ്  ഈ  കവിത.   പുരുഷമനസ്സിനൊപ്പം  ചരിക്കാൻ കൊതിക്കുന്ന  സ്ത്രീ അവൾക്കു തന്നെ വിരുദ്ധത തീർക്കുന്നു.  ഗാർഹിക പശ്ചാത്തലത്തിൽ സ്ത്രീമനഃ ശാസ്ത്രത്തിൻെറ ആഴങ്ങളെ കവയിത്രി  അനുഭവിപ്പിക്കുന്നു. 

                                                          



                                    ആസ്വാദനം - ഡോ .മനോജ്‌  ജെ. പാലക്കുടി 






11 അഭിപ്രായങ്ങൾ:

stephy Thomas പറഞ്ഞു...

Kavithayum vyakyanavum manoharam

ഇത്തിരി നേരംപോക്ക് പറഞ്ഞു...

നന്നായിട്ടുണ്ട് father

Silpa Sivadas പറഞ്ഞു...

Silpa Sivadas
BSc Chemistry

Christeena Anni Antony പറഞ്ഞു...

Name: christeena Anni Antony
1DC Chemistry

Altaïr Ibn-La'Ahad പറഞ്ഞു...

MINADH SHAMEER
BA:HISTORY

Unknown പറഞ്ഞു...

Sruthy mol c.s,B.A History

JOSNA MARIA GEORGE പറഞ്ഞു...

JOSNA MARIA GEORGE
BA HISTORY

Unknown പറഞ്ഞു...

Josmi Maria Jose
BA History

അജ്ഞാതന്‍ പറഞ്ഞു...

Geethumol P. H
Bsc chemistry

Unknown പറഞ്ഞു...

Aneetta Johny,BA History

Devika sagar പറഞ്ഞു...

Devika sagar
Bsc physics